അങ്ങനെ അതും കേള്‍ക്കാന്‍ നമുക്ക് ഭാഗ്യം ലഭിച്ചു.
“മഹാത്മാ ഗാന്ധിജിയുടെ ആത്മാവ് സന്തോഷിച്ചു.” പറഞ്ഞത് (സ്വദേശി)  മാഡം സുഷമ സ്വരാജ്.
ഗോഡ്സെയുടെ വെടിയുണ്ടയുടെ വേദന ഇപ്പഴാ കുറഞ്ഞത്.

ഇക്കണ്ട കാലം മുഴുവന്‍ നമ്മുടെ രാഷ്ട്രപിതാവിന്‍റെ ആത്മാവ് ദുഃഖിച്ചു  കഴിയുകയായിരുന്നു. ഏതായാലും ഇനി ഒന്ന് സന്തോഷിക്കാം.

പട്ടിണിയും, അക്രമവും, വര്‍ഗ്ഗീയതയും ആയിരുന്നു അദ്ദേഹത്തിന്‍റെ ദുഃഖം. അതൊക്കെ നമ്മുടെ നാട്ടില്‍ നിന്ന് നീക്കാന്‍ എത്രയോ കാലങ്ങളായി എത്രയോ സര്‍ക്കാരുകള്‍ ശ്രമിച്ചു. ഇടക്ക് സുഷുമ മാഡത്തിന്‍റെ പാര്‍ട്ടിയും അതിന് ശ്രമിച്ചു. ഒരു ഫലവും ഉണ്ട്ടായില്ല.

ഇതിത്ര എളുപ്പം സാധിക്കുമെന്ന്‍ ഇപ്പോഴല്ലേ പിടികിട്ടിയത്. പാതിരാത്രിയില്‍ ഒരു ഡാന്‍സ്. അത് രാജ്ഖട്ടില്‍ തന്നെ വേണം. സംഗതി ക്ലീന്‍!

ഗാന്ധിജിക്ക് ഇതില്‍ പരം സന്തോഷിക്കാന്‍ ഇനി എന്തുവേനമെന്നാ ഇപ്പോള്‍ മാഡത്തിന്‍റെ ചോദ്യം.

ഇത്രയൊക്കെ മതിയെന്ന്‍ ഏത്  ഗാന്ധിയനും സമ്മദിക്കും.

ചില ഗാന്ധിയന്മാര്‍ക്ക് ഒരു സംശയം.  ”ഈ സുഷുമ മാഡത്തിന് ഇത്ര എളുപ്പം ഗാന്ധിജിയെ സന്തോഷിപ്പിക്കാന്‍ അറിയാമായിരുന്നിട്ടും ഈ ഡാന്‍സ് ഇത്ര താമസിപ്പിച്ച ന്തിനാ?”

ഈ ഡാന്‍സില്‍  നിന്നും  ആര്‍ എസ്‌ എസ്സിനും മറ്റു പോഷക പരിവാറു കാര്‍ക്കും പഠിക്കാന്‍ ഒരു നല്ല പാഠം കൂടി സുഷമ  മാഡം തയ്യാറാക്കി.

പാഠം .

ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ ചെയ്യേണ്ടത്. ആദ്യം വെടിവെച്ചുകൊല്ലുക. പിന്നെ കൊല്ലപ്പെട്ട ആളുടെ സമാധിയില്‍ ഡാന്‍സ് ചെയ്യുക. (പറ്റുമെങ്കില്‍ രാത്രിയില്‍ തന്നെ വേണം )

അയാളുടെ ആത്മാവ് സന്തോഷിക്കാതെ എവിടെ പോകാന്‍ ?